Powered By Blogger
Showing posts with label Malayalam blogs. Show all posts
Showing posts with label Malayalam blogs. Show all posts

Thursday, February 4, 2016

നേരായ മത ധര്‍മ്മം എന്താണ്?

[This article below is in Malayalam language. It talks about some aspects of true religion on the basis of some revealed truths given in the Urantia Book-the blog author's book of life guidance.]

ഏതൊരു മതം ആയാലും അത്  നേരായ സാമൂഹിക സേവനം കൈ വരിക്കുന്നത് മത നിരപേക്ഷ സ്ഥാപനങ്ങളുമായി വളരെ കുറഞ്ഞ അളവില്‍ ബന്ധപ്പെട്ടു നില്‍ക്കുമ്പോഴാണ്. ശരിയായ മത ധര്‍മ്മം നടക്കുന്നത് സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്തു സമൂഹത്തില്‍ നന്മയുടെ ഉദ്ധാരണത്തിനു വേണ്ടി  ആ മതത്തിലുള്ളവര്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോളാണ്.

പരോക്ഷമായി സാമൂഹിക നന്മയ്ക്ക് വേണ്ടി പ്രയഗ്നിക്കാനും അങ്ങനെ സാമൂഹിക പരിഷ്ക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും അങ്ങനെ ശരിയായ മതത്തിന് അല്ലെങ്കില്‍ മതങ്ങള്‍ക്ക് സാധിക്കും.

എന്നാല്‍ പഴയ സാമൂഹിക മര്യാദകള്‍ നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനുമുള്ള നേരിട്ടുള്ള പ്രയഗ്നങ്ങളില്‍ നിന്നും മതങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നത് തന്നെയാണ് ശരി.

നേരായ മതങ്ങള്‍ ഹിംസയെയോ അക്രമത്തെയോ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടുള്ളതല്ല. അത് സമൂഹത്തിന്റെ വികാസത്തിന് ഏതെങ്കിലും തരത്തില്‍ പ്രയോജനം ചെയ്യും എന്ന് വരികില്‍ കൂടിയും അക്രമം ഒരിക്കലും ഒരു ശരിയായ മതത്തിന്റെ ധര്‍മ്മല്ല തന്നെ. അതോടപ്പം തന്നെ ശരിയായ മതങ്ങള്‍ സാമൂഹിക ഉന്നമനത്തിനു വേണ്ടിയുള്ള ബുദ്ധിപരമായ നല്ല പ്രയഗ്നങ്ങളെ എതിര്‍ക്കാനും പാടില്ല.

ശരിയായ മതങ്ങള്‍ സമൂഹത്തിലെ സദാചാര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ഊര്‍ജസ്വലമായ സ്വാധീനം ചെലുത്തുക തന്നെ വേണം. അതോടൊപ്പം തന്നെ വ്യക്തികളുടെ ആധ്യാത്മിക ഉന്നമനത്തിനായുള്ള പ്രയഗ്നങ്ങളില്‍ വീഴ്ച വരുത്താനും പാടില്ല.

സാമൂഹിക പരിഷ്കരണത്തിന്റെ ഓരോരോ മാറ്റവും സമൂഹത്തില്‍ അപകടകരമായ സ്ഥിതി വിശേഷങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ശരിയായ മതങ്ങള്‍ മനുഷ്യരെ ആദര്‍ശ ധീരത്വം ഉള്ളവരായി ജീവിക്കാന്‍ പ്രേരണ ചെലുത്തുന്ന ദൌത്യങ്ങള്‍ ഏറ്റെടുക്കും.

നിരീശ്വര മനുഷ്യസ്നേഹം മാനുഷികമായ കാഴ്ചപ്പാടില്‍ ഒരു നല്ല ഭാവം എന്നിരിക്കില്‍ തന്നെയും അതിനു സ്ഥായിയായ പരസ്പര മാനുഷിക സ്നേഹ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുകയില്ല. ശരിയായ ഈശ്വര വിശ്വാസികളുടെ നേരായ മത വിശ്വാസത്താല്‍ മാത്രമേ അങ്ങനെയൊരു കാര്യം സാധ്യമാകൂ.

ശരിയായ മതങ്ങള്‍ സമൂഹത്തിലെ നിരീശ്വരപരമായ സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ പ്രത്യക്ഷ പങ്കു വഹിക്കാതിരിക്കുന്നതാണ് നല്ലത്.

അധികാര നിയുക്തമായ സുസ്ഥാപിത മതങ്ങള്‍ സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണ പ്രക്രിയകളില്‍ മനുഷ്യര്‍ക്ക്‌ നല്ല പ്രചോദനം ഏകാന്‍ ഇന്നത്തെ കാലത്ത് പര്യാപ്തമല്ല. വ്യക്തിപരമായ ഈശ്വര വിശ്വാസവും ആത്മിക ഉള്‍ക്കാഴ്ചയും കൈ വരിച്ച മനുഷ്യരുടെ ശരിയായ മത ബോധത്തിന് മാത്രമേ സാമൂഹിക ഐക്യം കൈവരിക്കാനും അക്രമരഹിത പുരോഗതി സമൂഹത്തില്‍ ഉണ്ടാക്കാനും സാധിക്കുകയുള്ളൂ.

ഇന്ന് നില നില്‍ക്കുന്ന ഭൂമിയിലെ സുസ്ഥാപിത മതങ്ങള്‍ എല്ലാം തന്നെ തെറ്റ്-ശരികളുടെ സമ്മിശ്രങ്ങള്‍ ആണെന്ന് കരുതുന്നതില്‍ തെറ്റില്ല. അതില്‍ കുറെ ദൈവിക പരിജ്ഞാനവും അതിലേറെ മാനുഷിക അബദ്ധ ധാരണകളും വിശാസങ്ങളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു. അതിനാല്‍ തന്നെ ഇന്നുള്ള ഒരു മതങ്ങളും പൂര്‍ണമായും ശരിയുമല്ല, തെറ്റുമല്ല.

അപ്പോള്‍ പിന്നെ നേരായ മതം എന്താണ്? ശരിയായ മത ധര്‍മം എന്താണ്?

മനുഷ്യന്റെ സ്വന്തമായ ചിന്തയോ ബുദ്ധിയോ മാത്രം കൊണ്ട് ശരിയായ മത ബോധം പ്രാപിക്കുക സാധ്യമായെന്നു വരികയില്ല. എന്നാല്‍ ശരിയായ ആത്മിക ജ്ഞാനം പ്രാപിക്കാന്‍ അതിനുവേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക്‌ സാധിക്കുക തന്നെ ചെയ്യും. അതിനുള്ള കാര്യങ്ങളും മനുഷ്യരെ ശാരീരികവും മാനസികവും ഒക്കെ ആയി രൂപകല്‍പന ചെയ്ത പരമപിതാവായ ദൈവം മനുഷ്യരില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നുള്ളതും ഒരു വാസ്തവം മാത്രം. അതിനൊക്കെ ഉപരിയായി പല പല രീതികളില്‍ ദൈവിക പ്രവര്‍ത്തക സംഘങ്ങള്‍ കാലാകാലങ്ങളായി മനുഷ്യരോട് ഇടപെട്ടു കൊണ്ടുമിരിക്കുന്നു.

നിങ്ങള്‍ ശരിയായ ആത്മിക ജ്ഞാനം പ്രാപിച്ചു ശരിയായ മത വിശ്വാസി ആകാന്‍ താത്പര്യപ്പെടുന്ന ഒരു വ്യക്തി ആണോ? സ്വയം ഒരു ആത്മ പരിശോധന നടത്തി നോക്കുക!

Thursday, November 5, 2015

തെരുവു നായ്ക്കളെ സ്നേഹിച്ച് സായൂജ്യം തേടുന്ന മനുഷ്യ ദ്രോഹികള്‍!

മനുഷ്യനും മൃഗവും തമ്മില്‍ പലകാര്യങ്ങളില്‍ സാമ്യം കാണാന്‍ കഴിയും. മനുഷ്യന്‍ മൃഗ തുല്യന്‍ ആയി വരാമെങ്കിലും മൃഗം ഒരിക്കലും മനുഷ്യ തുല്യന്‍ ആകില്ല. അവിടെ ആണ് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്.

ചിന്താശക്തിയും ദൈവിക ബോധവുമുള്ള മനുഷ്യന്‍ ശരീര പ്രകൃതികൊണ്ട്  ചില മൃഗങ്ങളെ പോലെ ഒക്കെ ആയിരിക്കുന്നത് മൂലം മനുഷ്യനും മൃഗവും തുല്യര്‍ തന്നെ എന്ന് ചില ബോധ വൈകല്യമുള്ള മനുഷ്യര്‍ പറയാന്‍ ഇടയുണ്ട്. എന്നാല്‍ അത് അവരുടെ ബുദ്ധി വൈകല്യത്തിന്റെ ഒരു അനന്തര ഫലം  മാത്രം എന്ന് ബുദ്ധിഭ്രമം ഇല്ലാത്ത സാധാരണ മനുഷ്യര്‍ മനസ്സിലാക്കി പ്രതികരിക്കാതെ ഇരുന്നിരുന്നു.
stray dogs in cubbon park_0_0_0_0
തെരുവിനെ സംരക്ഷിക്കുന്ന ഇന്ത്യയുടെ അഭിമാനമായ നായ്ക്കള്‍!

എന്നാല്‍ ഭോഷികളുടെ അഭിപ്രായങ്ങള്‍ക്ക് പ്രതികരിക്കാത്ത സാദാ മനുഷ്യര്‍ക്ക്‌ ആ നിസംഗത ഇപ്പോള്‍ വിനയായിരിക്കുന്നു.

സമൂഹത്തില്‍ ഭോഷികള്‍ കൂടി വരുന്ന അവസ്ഥാ വിശേഷം സംജാതമായിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇത് മനുഷ്യ കുലത്തിനു വിനയാകും എന്ന്  ചിന്താ ശേഷി നഷ്ടമായിട്ടില്ലാത്തവര്‍ക്ക് സ്വല്പം ആലോചിച്ചാല്‍ പിടികിട്ടാത്ത കാര്യമല്ല.

ഭോഷികളുടെ പ്രവര്‍ത്തികളും അഭിപ്രായങ്ങളും അവര്‍ പ്രതികരിക്കാത്ത സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കയാണിപ്പോള്‍. ഇന്ന് നടക്കുന്ന പലതും അതാണ്‌ സൂചിപ്പിക്കുന്നത്.

പലതും നിസാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍. എന്നാല്‍ ഭവിഷ്യത്തുകള്‍ നിസാരമല്ല താനും.

കേരളത്തില്‍ ഇന്ന് വര്‍ധിച്ചു വരുന്ന തെരുവു നായ ശല്യം തന്നെ എടുക്കുക. കേരളത്തില്‍ മാത്രമല്ല ഇന്ത്യ ഒട്ടാകെ തെരുവു നായകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ നായകരില്ലാത്ത നായകള്‍ അപ്രതീക്ഷ സമയത്ത് നിസഹായ മനുഷ്യരുടെയും മറ്റു വളര്‍ത്തു മൃഗങ്ങളുടെയും മേല്‍ ആക്രമണം നടത്തുന്നു. പിടി പെട്ടാല്‍ ദാരുണ മരണം ഉറപ്പായ പേപ്പട്ടി വിഷ ബാധ പെരുകുന്നു. പേപ്പട്ടി വിഷ പ്രതിരോധ മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ധിപ്പിച്ചു കോടികള്‍ ലാഭം ഉണ്ടാക്കുന്നു. അവരില്‍ നിന്നും കോഴ കിട്ടാന്‍ വഴിയുള്ള ചിലര്‍ക്ക് തെരുവു നായ സ്നേഹം പണ്ടത്തെക്കാള്‍ പല മടങ്ങ്‌ വര്‍ദ്ധിക്കുന്നു.

ഈ അവസ്ഥ വന്നാലത്തെ സ്ഥിതി ഒന്നാലോചിക്കൂ! 
[ചിത്രം അഴിമുഖം ഡോട്ട് കോം ലേഖനത്തില്‍ നിന്ന്. 
ലേഖനം വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക!]

അപ്പോള്‍ തെരുവു നായകളുടെ കടി പിടിയെക്കാള്‍ വലിയ ഒരു കടി പിടി മനുഷ്യരുടെ ഇടയിലും സംജാതമാകുന്ന കാഴ്ച കണ്ടു സാധാരണ ജനങ്ങള്‍ അന്തം വിടുന്നു. തെരുവു നായകളെ നശിപ്പിക്കാന്‍ ഒരു പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നു. അപ്പോള്‍ അതാ  കേരള പോലീസ് പാഞ്ഞെത്തുന്നു- പഞ്ചായത്ത് അധികൃതര്‍ക്ക്‌ സംരക്ഷണം കൊടുക്കാനല്ല, പിന്നെയോ, പഞ്ചായത്ത് മേധാവിയെ പിടിച്ചു ജയിലില്‍ ഇടാന്‍- ഇന്ത്യയിലെ മൃഗ സംരക്ഷണ നിയമ ലംഘനത്തിന്റെ പേരും പറഞ്ഞ്!

തെരുവു നായ ശല്യത്തില്‍ രോഷം പരസ്യമായി പ്രകടിപ്പിക്കുന്ന  ഒരു മലയാളി വ്യവസായി-
ശ്രീ കൊച്ചൌസേഫ് ചിട്ടിലപ്പിള്ളി! [വാര്‍ത്തയ്ക്ക് പടം ക്ലിക്ക്‌ ചെയ്യുക!] 

കോടതികളും  തേരാ പാരാ വിധി ന്യായങ്ങള്‍ എഴുതി വിടുന്നു. ഒന്ന് ഒന്നിനെതിരെ എന്ന് മാത്രം. കോടതി വിധികള്‍ എടുത്തു കാട്ടി മന്ത്രിമാര്‍ കൈ മലര്‍ത്തി നില്‍ക്കുന്ന കാഴ്ച കണ്ടു ജനം സ്വന്തം വിധിയെ ഓര്‍ത്തു തലയില്‍ കൈ വച്ച് കരയാനും ചിരിക്കാനും പറ്റാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. 

ചിന്താശേഷിയുള്ള മലയാള സിനിമാ നായകന്‍ 
മോഹന്‍ലാലിന്റെ പ്രതികരണം 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍' ആദ്യ പേജ് മുകളില്‍!
പൂര്‍ണ്ണ രൂപം വായിക്കാന്‍  അതില്‍ ക്ലിക്ക്‌ ചെയ്യുക!

ആര്‍ഷ സംസ്കാരമേ! കേരള ജനമേ! എന്ത് പറ്റി? പട്ടികള്‍ കടിച്ചാലും വേദന അറിയാത്ത നിലയിലേക്ക് ശരീരത്തിലും മനസിലും കുഷ്ഠരോഗം പിടിപെട്ടോ? 

ഇതൊക്കെ ഈ നിലയില്‍ എത്തിച്ച ചില മനുഷ്യ കുല ദ്രോഹികള്‍ അവിടവിടെയായി ഇപ്പോള്‍ ചിരിച്ചു രസിക്കുന്നുണ്ട് എന്നോര്‍ക്കണം. അവരെ കാര്യം അറിയാതെ പിന്താങ്ങി ഗോഗ്വാ വിളിക്കുന്ന പല ഭോഷികളും അങ്ങും ഇങ്ങും ഉണ്ടെന്നും ഓര്‍ക്കണം.

ഈ അവസ്ഥയ്ക്ക് എന്താണൊരു പരിഹാരം? ഭോഷരും അഭോഷരും ഒക്കെ ചേര്‍ന്ന് നിയമ വ്യവസ്ഥയെ കെട്ടഴിക്കാന്‍ പറ്റാത്ത ഒരു ഊരാ കുടുക്കാക്കി വച്ചിരിക്കുന്ന ദേശത്തു നേരെ വാ നേരെ പോ എന്നാ രീതിയില്‍ ഇതില്‍ നിന്നും പരിഹാരം പ്രതീക്ഷിക്കുന്നതു മറ്റൊരു മണ്ടത്തരം ആകാനാണ് സാധ്യത കൂടുതല്‍. 

എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ബുദ്ധിപരമായി ഇങ്ങനുള്ള പ്രശ്നങ്ങളെ നേരിടണം. ഭോഷികളുടെ ഗോഗ്വ വിളി കേട്ട് നിന്നാല്‍ അങ്ങനെ നില്‍ക്കയെ ഉള്ളൂ. അവരുടെ അഭിപ്രായങ്ങളും മാനിച്ചു നിന്നാല്‍ ഒന്നിനും ഒരു പരിഹാരം കാണാന്‍ കഴിയില്ല. ഉച്ചത്തില്‍ കൂവി വിളിക്കുന്നത്‌ എപ്പോഴും വിവരദോഷികള്‍ ആണെന്നും മറക്കാതിരുന്നാല്‍ എല്ലാവര്ക്കും ഗുണമാകും! വലിയ വായില്‍ കൂവി വിളിക്കുന്ന അല്പസംഖ്യരുടെ കൂടെ പോയാല്‍ അന്തിമ പരാജയം എന്ന് ഓര്‍ക്കുന്നതും ചിലര്‍ക്കൊക്കെ ഗുണമാകും!

എന്നാലും ഈ നിലയില്‍ കാര്യങ്ങളെ എത്തിച്ച ഭരണ കൌശലത്തിനു കൈയടി കൊടുക്കണോ  എന്ന ആലോചനയില്‍ എന്റെ ബുദ്ധി കെട്ടുപോയിരിക്കുന്നു!

[This is a Malayalam language blog article about the stray dog menace of India, especially Kerala that has become a serious problem for the people due to the administrative complications arising out of many contradictory and conflicting laws coupled with too many vested interests! What should be the limit for our stray dog love?]

Monday, June 1, 2015

ഒരു കോഴയും ഇല്ലാത്ത ഒരു കോഴ പുരാണം!

[ A satirical blog article in Malayalam Language about the benefits of corruption in Indian society!]

ഇന്ന് രാവിലെ ഒരു ചായ കുടി സദസ്സിലെ വാഗ്വിലാസങ്ങള്‍ കേള്‍ക്കാന്‍ ഇടയായി. ഉത്തര ഭാരതത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ മദ്ധ്യ വയസ്കരായ മദ്ധ്യവര്‍ത്തി ഉദ്യോഗസ്ഥര്‍ അധികാരത്തിനായി കുറുക്കു വഴികള്‍ തേടിനടക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് രൂപപ്പെടുത്തിയെടുത്ത അഭിപ്രായങ്ങളില്‍ ചിലതൊക്കെ അപ്പോള്‍ വെളിയില്‍ വന്നു തുടങ്ങി.

കുടിക്കുന്നത് ചായ ആയതുകൊണ്ടും പരിസരം ഓഫീസ് ആയതിനാലും സംഭാഷണങ്ങള്‍ അതിരു കടന്നതായിരുന്നില്ല.

പത്തുപതിനഞ്ചു മിനിറ്റ് നേരത്തെ അവരുടെ ഇളം ചൂട് ചര്‍ച്ച അവസാനിച്ചപ്പോള്‍ അതില്‍ ഒരു ഇളം തലമുറ ദേഹം ഒരു പരമ സത്യം അവതരിപ്പിച്ചു. ഹിന്ദിയില്‍ പറഞ്ഞ ആ വാചകങ്ങള്‍ മലയാളത്തില്‍ ആയാല്‍ ആ പറഞ്ഞത് ഇങ്ങനെ: 

"കാശുണ്ടാക്കാനല്ലേ പിന്നെ ഇവന്മാര്‍ വല്ലോം കാശും കളഞ്ഞു ഈ പണിക്കിറങ്ങുമോ? സ്വന്തം കീശ വീര്‍പ്പിക്കാനോ സ്വന്തം കാര്യ സാദ്ധ്യത്തിനോ അല്ലാതെ  നാടിനേം നാട്ടാരേം  നന്നാക്കാന്‍ മാത്രം ആരും ഇപ്പോള്‍ രാഷ്ട്രീയക്കളി നടത്തുന്നില്ല. ഇച്ചിരെ നാക്കും ഇമ്മിണി തൊലിക്കട്ടീം ഉള്ള ആര്‍ക്കും പറ്റിയ ബെസ്റ്റ്‌ തൊഴില്‍ ഇത് തന്നെ. നമുക്കൊക്കെ ഇതിച്ചിരെ കുറവായത് കൊണ്ട് ആ പണിക്ക് പോയില്ല  എന്നതല്ലേ വാസ്തവം? ബിസിനസ്സ് കാര്‍ക്ക് കാശുണ്ടാക്കാന്‍ ഉള്ള സൗകര്യം ചെയ്തു കൊടുത്തിട്ട് അതിന്റെ നല്ല പങ്കു വീതം ചോദിച്ചു വാങ്ങിയാല്‍ അതിലെന്താ തെറ്റ്?" 

ഇന്ത്യയിലെ വിവരദോഷികളും പട്ടിണി പാവങ്ങളും അല്ലാത്ത മനുഷ്യരൊക്കെ ഏതാണ്ട് ഇതുപോലെയൊക്കെ കാര്യങ്ങളെ അപഗ്രഥിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ആരിനി രാഷ്ട്രീയത്തില്‍ വന്നാലും എപ്പോഴും ഒരു കച്ചവട കണ്ണ് അതില്‍ ഇല്ലാതെ ഇരിക്കാന്‍ വഴിയൊന്നുമില്ലെന്നും അവര്‍ക്ക് മനസ്സിലായിരിക്കുന്നു.

"ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം!" അത് പറഞ്ഞത് പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണചക്രം തിരിക്കുന്നവരും തിരിക്കുന്നവരുടെ കൂടെ നടക്കുന്നവര്‍ക്കും പണവും പിണവും അങ്ങനെ പലതും വേണം! കുഞ്ചന്‍ നമ്പ്യാരെ പോലെ അത് പറയേണ്ടിടത്ത് പറയാന്‍ അവര്‍ക്ക് കോഴ ഒന്നും തന്നെ ഇല്ല. സാദാ പൊതു ജനത്തെ ഇതൊക്കെ ഒളിക്കാന്‍ നോക്കുമ്പോള്‍ പോലും!

കടല്‍ വെള്ളം വെയിലത്തുണക്കി കിലോയ്ക്ക് പത്തു പൈസക്ക് വിറ്റാല്‍ ആര്‍ക്കെന്തു ഗുണം? അത് പത്തോ പന്ത്രണ്ടോ രൂപയ്ക്ക് വില്‍ക്കാന്‍ നിയമം ഉണ്ടാക്കി കൊടുത്താല്‍ കിട്ടുന്ന ലാഭത്തിന്റെ പകുതിയെങ്കിലും ആ ലാഭം ഉണ്ടാക്കാന്‍ സഹായിച്ച നിയമ ഉപജ്ഞാതാവിനും പാലകര്‍ക്കും കൊടുക്കുന്നതില്‍ എന്താ തെറ്റ്? ഒരു തെറ്റുമില്ല. അതാണ്‌ ശരി! ഉപ്പെന്ന പ്രകൃതി വിഭവം അങ്ങനെ ചക്കാത്തിനു കൂട്ടാമെന്ന് പണ്ടത്തെ ആ ഗാന്ധി മാത്രമേ പറയൂ. അദ്ദേഹോം അങ്ങനെ പറഞ്ഞത് അന്നത്തെ ഒരു കാര്യം സാധിക്കാന്‍ സാദാ ജനത്തെ ഒന്ന് ഇളക്കി വിടാന്‍ വേണ്ടി അല്ലായിരുന്നു  എന്ന് പറയാന്‍ പറ്റുമോ? 

ഉപ്പ് പോലെയോ അതില്‍ കൂടുതലായോ പല സാദാ ജനങ്ങള്‍ക്കും ഇടയ്ക്കിടെ ദേഹാസ്വാസ്ഥ്യം മാറ്റാന്‍ പണ്ട് സായിപ്പ് കാണിച്ചു കൊടുത്ത ഒരു രഹസ്യമാണ് ഇപ്പോള്‍ വിദേശ മദ്യം എന്നറിയപ്പെടുന്ന ഇന്ത്യന്‍ നിര്‍മിത കളര്‍ ചാരായം. നിര്‍മാണ ചെലവ് കാല്‍ ഗ്ലാസിനു വെറും അഞ്ചു രൂപ. ഉപ്പ് പോലെ അതങ്ങനെ അഞ്ചു രൂപയ്ക്ക് സാദാ ജനത്തിനു കൊടുത്താല്‍ ആര്‍ക്കെന്തു ഗുണം? അത് കൊണ്ട് അമ്പതു രൂപയ്ക്ക് വില്‍ക്കാനുള്ള വില്‍ക്കാനുള്ള നിയമങ്ങളൊക്കെ ഉണ്ടാക്കി കൊടുത്ത് ഫിഫ്ടി ഫിഫ്ടി കാലാ കാലങ്ങളായി കൈപറ്റി കൊണ്ടിരുന്നപ്പോള്‍ അത് കിട്ടാതെ പോയ ചിലര്‍ക്ക് കണ്ണുകടി. ആ കണ്ണ് കടി അങ്ങ് കേരളത്തില്‍ കടി പിടി ആയപ്പോള്‍ മാറി മറിയുന്ന കോഴപ്പണ കണക്കുകള്‍ വെളിയില്‍ വന്നു എന്ന് മാത്രം. അത് കേട്ട് സാദാ ജനം അല്‍പ സ്വല്പം ഞെട്ടിയെങ്കിലും ഇപ്പോള്‍ ആ ഞെട്ടല്‍ മാറിയിരിക്കുന്നു. ജനം വാങ്ങിയവരുടെയും കൊടുത്തവരുടെയും കൂടെ ഉറച്ചു നില്‍ക്കുന്നു എന്ന്  കണ്ടപ്പോള്‍ കോഴ ഒരു കോഴയും ഇല്ലാത്തതായി എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ? 

ഒരു പൈസ പോലും ചെലവില്ലാത്ത തലവേദന ഗുളിക രണ്ടു പൈസക്ക് കമ്പനികള്‍ വിറ്റു കൊണ്ടിരുന്നപ്പോള്‍ ജനത്തിനു ഏതാണ്ട് ഒരു ഇതില്ലായിരുന്നു. അത് മനസ്സിലാക്കിയ ജന പ്രതിനിധികള്‍ വിലയില്ലാത്ത ഗുളികകള്‍ വിലയുള്ളതാക്കി കൊടുത്തപ്പോള്‍ നേട്ടം നേടിയ ഇന്ത്യന്‍ മരുന്ന് കമ്പനികളെ ലോകം ശ്രദ്ധിക്കാന്‍ മാത്രമല്ല ആദരിക്കാനും തുടങ്ങി. ആ നേട്ടത്തിന്റെ ചില്ലറ അല്ലാത്ത പങ്കു ഒരു കോഴയും കൂടാതെ പറ്റിയാല്‍ അതിലെന്നാ ഇത്ര കുഴപ്പം? 

അങ്ങ് കൊച്ചു കേരളത്തില്‍ ഒരു വിവരദോഷി ബിസിനസ്സ് കാരന്‍ കൊടുക്കെണ്ടടത്തൊക്കെ കൊടുക്കാതെ ചുളുവില്‍ ഒരു വിമാനത്താവളം പണിയാന്‍ പോയപ്പോള്‍ എന്ത് പറ്റി എന്ന് കണ്ടറിഞ്ഞ ജനത്തിനു ഇപ്പോള്‍ വളരെ ആശ്വാസം തോന്നിയിരിക്കുന്നു. വീതം കിട്ടാന്‍ അവകാശ മുള്ള ആരെയും അങ്ങനെ അവഗണിക്കരുത്  എന്ന് ഏതു കോത്താഴത്തുകാരനാണ് അറിയാന്‍ മേലാത്തത്? ഇത് അമേരിക്കയല്ല കൂവേ, ഇന്ത്യാ  മഹാരാജ്യം എന്ന ഗണതന്ത്ര രാജ്യമാണ്. 

കോഴ ആരുടേയും കുത്തകയല്ല എന്ന് സാരം! രാഷ്ട്രീയക്കാര്‍ മാത്രമല്ല ഇന്ത്യയില്‍ മനുഷ്യരായിട്ടുള്ളത്. ഉദ്യോഗസ്ഥരും പത്രക്കാരും എഴുത്തുകാരും സമാജ സേവകരും എന്ന് വേണ്ട എല്ലാവരും മനുഷ്യര്‍ തന്നെ. പണം ആര്‍ക്കും പുളിക്കത്തില്ല. കിട്ടാത്തവര്‍ക്ക് കിട്ടാത്തപ്പോള്‍ ചിലപ്പോള്‍ പുളിച്ചേക്കാം, അത്രമാത്രം! ദാ, അവന്‍ കോഴ വാങ്ങി തിന്നുന്നു എന്നു വിളിച്ചു കൂവിയാല്‍ അതിന്റെ അര്‍ഥം അവന്‍ തിന്നുന്നു എന്ന് മാത്രം കരുതിയാല്‍ ശരിയല്ല. എനിക്ക് കിട്ടിയില്ലേ എന്ന് കൂടി ആ കൂവലില്‍ അടങ്ങിയിരിക്കുന്നു. കൂവുന്നവര്‍ക്കെല്ലാം കിട്ടാല്‍ സാധ്യത എന്ന സ്ഥിതി ആയപ്പോള്‍ കൂവുന്നവരുടെ എണ്ണം പണ്ടത്തേതിലും കൂടികൊണ്ടിരിക്കുന്നു എന്നു മാത്രം. 

കോണ്ട്രാക്ടര്‍ എന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. പണി മൊത്തത്തില്‍ എടുത്തു ചെയ്തു കൊടുക്കുന്നവര്‍. എത്ര വിഷമം പിടിച്ച പണിയും ഇക്കൂട്ടര്‍ ഏറ്റെടുക്കാന്‍ തയ്യാര്‍. ഒത്തിരി ഓടി നടക്കണം പണി പറ്റിച്ചു എടുക്കാന്‍. പക്ഷേ, ഉറക്കം കളഞ്ഞു ഓടിയാല്‍ മാത്രം പോര, പണി കൊടുക്കുന്നവരെ കാണേണ്ട പോലെ കാണാനും അറിയണം. അങ്ങനെ ആയാല്‍ പണി കൊടുക്കുന്ന മനുഷ്യര്‍ ദൈവങ്ങളെ പോലെ പ്രസാദിക്കും. അങ്ങനെ പ്രസാദിച്ചാല്‍ പണി കിട്ടുമെന്ന് മാത്രമല്ല, ഒരുകോടി യുടെ പണി പത്തു കോടിക്ക് കിട്ടാം. ഒമ്പത് കോടി ലാഭം. അതില്‍ എട്ടുകോടി വീതിച്ചു കൊടുത്താല്‍ എല്ലാവരും ഹാപ്പി. അങ്ങനെ ആയാല്‍ പണം നാട്ടില്‍ ഒഴുകും. അത് തെറ്റാണോ? 

ഇന്ത്യയില്‍ പണം അങ്ങനെ ഒഴുകുന്നു. പണ്ട് ചിലടത്തു പാലും തേനും ഒക്കെ ഒഴുകിയിരുന്നത്‌ പോലെ. അങ്ങനെ പണം വന്നു അനുഗ്രഹീതര്‍ ആകുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നു. വീടും കൂടും ഇല്ലെങ്കില്‍ പോലും പണത്തിന്റെ വീതം എല്ലാവര്ക്കും കിട്ടുന്നു. പട്ടിണി അങ്ങ് പാട്ടുരായിക്കല്‍ മാത്രം. അതായത് പണമുള്ളവര്‍ പോകാന്‍ മടിക്കുന്ന ഓണം കേറാ മൂലകളില്‍ മാത്രം. ആ വിവര ദോഷികള്‍ അവിടെ കിടക്കുന്നത് കൊണ്ടാണ് ഇന്ത്യയെ സായിപ്പന്മാര്‍ ബഹുമാനിക്കാത്തത്. അല്ലായിരുന്നെങ്കില്‍ ഇന്ത്യ എന്നേ ഈ സായിപ്പന്മാരെ ഒക്കെ ഒരു പാഠം പഠിപ്പിച്ചേനെ!

കോഴയെ  അഴിമതിയെന്നും പറയും. കോഴ അഴിയെണ്ണാന്‍ മതിയായ ഒന്നായത് മൂലമാണോ എന്നറിയില്ല. എന്നാല്‍ അതൊക്കെ പണ്ടത്തെ ഒന്നും രണ്ടും കോഴ വാങ്ങിയിരുന്ന കാലത്തെ കഥ. ഇന്നിപ്പോള്‍ കോടിക്കോടികളുടെ കോഴ ആയപ്പോള്‍ അഴിയൊന്നും എണ്ണാന്‍ പോകേണ്ട കാര്യം ഇല്ലാതെ ആയിരിക്കുന്നു.

കോഴയുടെ അര്‍ത്ഥ ശാസ്ത്രം മനസ്സിലാക്കിയ ചില ധന മന്ത്രിമാര്‍ കോഴയില്‍ ഒരു കുഴപ്പവും ഇല്ലെന്നു ഒരു കോഴയും ഇല്ലാതെ സധൈര്യം പറയുന്നത് ഇതൊക്കെ കൊണ്ടാണെന്ന് വിവരമുള്ള സാദാ ജനങ്ങള്‍ക്ക്‌ മനസ്സിലായി കഴിഞ്ഞിരിക്കുന്നു. 

അതുകൊണ്ട് കോഴ പുരാണം വെറും ബോറായി തുടങ്ങിയിരിക്കുന്നു. നിര്‍ത്താം, നമുക്കീ പുരാണം പറച്ചില്‍ നിര്‍ത്താം. നമുക്കൂടെ കോഴ കിട്ടാന്‍ എന്താ വഴിയെന്ന് ചിന്തിച്ചു തുടങ്ങാം. എന്തിനും എവിടെയും കോഴ കിട്ടാന്‍ സാധ്യത തെളിഞ്ഞു വരുന്ന ഇക്കാലത്ത് അതിനെന്താ ഇത്ര പ്രയാസം? 

പണ്ട് കോഴ സര്‍ക്കാര്‍ വക സംരംഭങ്ങളുടെയും ലാവണങ്ങളുടെയും കുത്തക ആയിരുന്നെങ്കില്‍ ഇന്നത്‌ മാറികൊണ്ടിരിക്കുന്നു. സ്വകാര്യ സംരംഭങ്ങളും സ്ഥാപനങ്ങളും കോഴ എന്ന കാശുണ്ടാക്കല്‍ പ്രസ്ഥാനത്തെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സ്വകാര്യ ആശുപത്രികളും വിദ്യാഭ്യാസ സംരംഭങ്ങളും മറ്റും കോഴയെ സ്വാംശീകരിച്ച് വിപുലപ്പെടുത്തികൊണ്ടിരിക്കുന്നു. 

കോഴ വിവിധ മേഖലകളില്‍ പടര്‍ന്നു കയറി പന്തലിച്ചു വളരുന്നു. എല്ലാവര്ക്കും പ്രയോജനം ചെയ്തു കൊണ്ട്. കോഴയെ കൊണ്ട് എങ്ങനെ സ്വന്തം തടി വീര്‍പ്പിക്കാം എന്ന് ബുദ്ധിയുള്ളവര്‍ ആലോചിച്ചു കണ്ടു പിടിച്ചു കൊണ്ടിരിക്കുന്നു.


കോഴ ഒരു കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായം മാത്രമാണ്. കൊടുക്കുന്നത് കുറവും വാങ്ങുന്നത് കൂടുതലും ആയാല്‍ ലാഭം മാത്രം. എല്ലാ ബിസിനെസ്സിലുംഎന്നതുപോലെ കോഴയിലും പറ്റിപ്പ് പറ്റി പോയെന്നിരിക്കും. അതില്‍ ദു:ഖികേണ്ട ഒരു കാര്യവുമില്ല തന്നെ. 

അതാണതിന്റെ ഒരു കിടപ്പ് വശം. 

മനസ്സിലായോ ഒരു കോഴയുമില്ലാതെ പറഞ്ഞ ഈ കോഴ പുരാണം?  

Thursday, August 7, 2014

ഉറാന്ഷ്യപുസ്തകത്തിന്റെ കാതലായ വെളിപ്പെടുത്തലുകള്‍!

[The article below is in Malayalam language. If your PC does not have the relevant Malayalam font installed, the text below will simply appear as ?????. The article gives some essential introduction about the core revelation that is contained in the Urantia Book]

ആയിരത്തി തൊള്ളായിരത്തി അമ്പത്തഞ്ചില്‍ ഇംഗ്ലീഷ് ഭാഷയില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വമ്പന്‍ പുസ്തകമാണ് ഉറങ്തിയ ബുക്ക്‌ [Urantia Book] അഥവാ ഉറാന്‍ഷ്യ പുസ്തകം. Urantia എന്ന ഒരു ഇംഗ്ലീഷ് വാക്ക് അതിനു മുമ്പ്‌ പ്രയോഗത്തില്‍ വന്നിട്ടില്ല. അത് കൊണ്ട് അത് എങ്ങനെ ഉച്ചരിക്കും എന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകാന്‍ തരമില്ല.

ഉറന്ശ്യ (ഉരാന്ഷ്യ അഥവാ ഉറങ്തിയ എന്നും ഉച്ചരിക്കാം!) എന്ന വാക്ക് കൊണ്ട് ഈ പുസ്തക രചയിതാക്കള്‍ അര്‍ത്ഥമാക്കുന്നത് ആകാശ വിതാനത്തിലെ താമസ സ്ഥലം എന്നാണെങ്കിലും അത് പുസ്തക രചയിതാക്കള്‍  നമ്മുടെ ഭൂമിയെ വിളിക്കാനായി പുസ്തകത്തില്‍ ഉപയോഗിച്ച ഒരു പുതിയ പേര് മാത്രമാണ്. 

അങ്ങനെ വരുമ്പോള്‍ ഉറന്ശ്യ പുസ്തകത്തിനെ ഭൂമി പുസ്തകം എന്നും പറയാം. വരും കാലങ്ങളില്‍ നമ്മുടെ മലയാളി സുഹൃത്തുക്കള്‍ ആരെങ്കിലും ഈ വമ്പന്‍ പുസ്തകം മലയാളത്തില്‍ തര്‍ജമ ചെയ്യുമ്പോള്‍ ഭൂമി പുസ്തകം എന്ന് ഇതിനെ മലയാളത്തില്‍ വിളിക്കുന്നത്‌ ഉചിതം ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു. 

ഈ വമ്പന്‍ പുസ്തകത്തിന് രണ്ടായിരത്തി ഇരുനൂറിനടുത്ത് പേജുകള്‍ ഉണ്ട്. അതായത്‌ പഴയ നിയമവും പുതിയ നിയമവും കൂടി ചേര്‍ന്ന ബൈബിളിന്റെ ഇരട്ടി വലിപ്പം. 

ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് നൂറ്റി തൊണ്ണൂറ്റി ആറു പ്രബന്ധങ്ങള്‍ ആണ്. ഇവയെ നാല് ഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. അത് താഴെ പറയും വിധമാണ്.

ഭാഗം ഒന്ന്- കേന്ദ്ര പ്രപഞ്ചവും മഹാ പ്രപഞ്ചങ്ങളും 

ഭാഗം രണ്ട്- സ്ഥാനീയ പ്രപഞ്ചം 

ഭാഗം മൂന്ന്‌- ഭൂമി ചരിത്രം 

ഭാഗം നാല്- യേശുവിന്റെ ജീവിതവും പഠിപ്പിക്കലുകളും 

ഈ ഭൂമി പുസ്തകം യഥാര്‍ഥത്തില്‍ ഒരു വെളിപ്പെടുത്തല്‍ പുസ്തകം ആണ്. പുസ്തക രചയിതാക്കള്‍ തന്നെ പറഞ്ഞിരിക്കുന്നത് ഇത് ഭൂമിയിലെ മനുഷ്യര്‍ക്കുള്ള അഞ്ചാം കാലഘട്ട വെളിപ്പെടുത്തല്‍ ആണെന്നാണ്. 

ഈ പുസ്തകം മനുഷ്യര്‍ക്ക്‌ ഇരുപതാം നൂറ്റാണ്ടില്‍ വെളിപ്പെടുത്താന്‍ ഉണ്ടായ കാരണങ്ങളും പുസ്തകത്തിന്റെ ആമുഖ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

സകല പ്രപഞ്ചങ്ങളുടെയും ഉപജ്ഞാതാവും കാരണഭൂതനും ആയ ദൈവത്തെയും ദൈവിക ഭരണ സംവിധാനത്തെയും പറ്റിയുള്ള മനുഷ്യന്റെ ധാരണകള്‍ ശരിയായ വിധത്തില്‍ അല്ല മനുഷ്യര്‍ക്ക്‌ ഇന്നുള്ളത്. ബുദ്ധിപരമായി മനുഷ്യന്‍ വികാസം പ്രാപിച്ചിരിക്കുന്നു എങ്കിലും മാനുഷിക ബുദ്ധി നേര്‍വഴിക്ക് പോകുന്നില്ല. ഔന്നത്യം പ്രാപിക്കുന്നതിനൊപ്പം മനുഷ്യന്‍ തലകുത്തി വീഴുകയും ചെയ്യുന്നു. അപ്പോള്‍ ശരാശരി വികാസത്തിനു ഉയര്‍ച്ച ഉണ്ടാകുന്നില്ല. 

തെറ്റും ശരിയും മനസ്സിലാക്കാന്‍ മനുഷ്യ ബുദ്ധിക്ക് കഴിയാതെ പോകുന്നു. സത്യമേത് അസത്യമേത് എന്നതില്‍ മനുഷ്യ ബുദ്ധി പതറിപ്പോകുന്നു. 

അപ്പോള്‍ നേര്‍വഴി അറിയാതെ പതറിപ്പോകുന്ന ചില മനുഷ്യര്‍ക്കെങ്കിലും നേര്‍വഴി കാട്ടാന്‍ ചില കാലഘട്ടങ്ങളില്‍ ദൈവിക ഇടപെടലുകള്‍ ഉണ്ടാകാതെ തരമില്ല. ആധുനിക മനുഷ്യര്‍ക്ക്‌ ആ ഭാഗ്യം കൈവന്നു. അതാണ്‌ അഞ്ചാം കാലഘട്ട വെളിപ്പെടുത്തലായി ഇപ്പോള്‍ നമുക്ക് കിട്ടിയിരിക്കുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 

ദൈവം മനുഷ്യ സൃഷ്ടിയല്ല. മനുഷ്യര്‍ ദൈവ സൃഷ്ടിയാണ്. എന്നാല്‍ മനുഷ്യരെ ദൈവം എങ്ങനെ സൃഷ്ടിച്ചു എന്ന് മനുഷ്യന് വാസ്തവത്തില്‍ അറിയില്ല എന്നതാണ് സത്യം. ഇന്ന് മനുഷ്യ മതങ്ങളും മനുഷ്യ ശാസ്ത്രകാരന്മാരും പറയുന്നത് ഓരോ കാലങ്ങളിലെയും മനുഷ്യ ഭാവനകള്‍ മാത്രം. അതില്‍ കുറച്ചു സത്യവും കുറെയേറെ അസത്യ ഭാവനകളും ഉണ്ട് എന്നതാണ് വാസ്തവം. ഭൂമി പുസ്തകം ഈ ധാരണപ്പിശകുകളെ നേരായ വഴിയില്‍ കൊണ്ടുവരാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. സത്യവും അസത്യവും വേര്‍തിരിക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്ക്‌ ഇപ്പോള്‍ അതു വലിയ പ്രയോജനം ചെയ്തെന്നു വരികില്ല എങ്കില്‍ പോലും കുറെ തലമുറകള്‍ക്ക് ശേഷം കൂടുതല്‍ കൂടുതല്‍ മനുഷ്യര്‍ക്ക്‌ അത് പ്രയോജനപ്പെടും. 

അനന്ത ശക്തിയായ ദൈവത്തെ പൂര്‍ണമായി  മനസ്സിലാക്കാന്‍ മനുഷ്യര്‍ക്ക്‌ കഴിവില്ല. എന്നാല്‍ മനുഷ്യര്‍ അവന്റെ കഴിവിന് അനുസരിച്ചു ശരിയായ വിധത്തില്‍ ദൈവ ഇഷ്ടം മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെയുള്ള മനുഷ്യരെ കൊണ്ട് ദൈവത്തിനു ഭാവിയില്‍ ഈ പ്രപഞ്ച നടത്തിപ്പിന് അനുയോഗ്യരായവരെ രൂപാന്തരപ്പെടുത്തിയെടുക്കാന്‍ പദ്ധതിയുണ്ട്. ഇന്ന് അങ്ങനെയുള്ള കാര്യങ്ങള്‍ നടത്തുന്ന കോടാനു കോടി ദൈവ സൃഷ്ടികള്‍ ഇല്ലെന്നല്ല. എന്നാല്‍ അവരെക്കാളും ചില കാര്യങ്ങളില്‍ യോഗ്യതകൂടുതല്‍ നേടിയവരെ ദൈവം ആഗ്രഹിക്കുന്നു. 

ഭൂമിയിലെ മനുഷ്യ ജീവിതം അതിന്റെ ആദ്യ പടിയാണ്. ഭൂമി ജീവിതം ഒരു വലിയ പരീക്ഷണ ശാല എന്ന് വേണമെങ്കില്‍ നമുക്ക് വിവക്ഷിക്കാം. പരീക്ഷണങ്ങളെ ദൈവൈഷ്ടത്തിനു അനുസരണമായി അതിജീവിക്കുന്ന മനുഷ്യരെ ദൈവത്തിന്റെ സംവിധാനം തിരഞ്ഞെടുക്കുന്നു. അങ്ങനെയുള്ളവര്‍ ഭൂമി മരണത്തെ അതിജീവിക്കുന്നു. പടിപടിയായി ഉയര്‍ച്ച നേടുന്നവര്‍ ആയി യുഗയുഗങ്ങളായി ജീവിക്കുന്നവരും  ദൈവിക ഭരണസംവിധാനത്തിലെ പ്രധാന കണ്ണികളും ആയി പ്രവര്‍ത്തന നിരതര്‍ ആയിത്തീരുന്നു. 

ഇങ്ങനെയുള്ളവരെ വാര്‍ത്തെടുക്കുന്ന പ്രപഞ്ചത്തിലെ ഒരേയൊരു ഗോളമല്ല നമ്മുടെ ഭൂമി. ഇതുപോലെ കോടാനു കോടി ഭൂമികള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ട്. അവയുടെ ഒക്കെയും നിര്‍മാണവും ഭരണവും ഒക്കെ പടിപടിയായി കാലാകാലങ്ങളിലായി നടന്നുകൊണ്ടേയിരിക്കുന്നു. 

മനുഷ്യമതങ്ങളില്‍ എല്ലാം കുറെ സത്യമുണ്ട്. അതുപോലെ അസത്യങ്ങളും. ദൈവത്തെ പറ്റിയുള്ള മനുഷ്യമതങ്ങളിലെ എല്ലാ പഠിപ്പിക്കലുകളും ശരിയായിട്ടുള്ളതല്ല എന്നതാണ് സത്യം. കാരണം അവയൊക്കെ അപൂര്‍ണ മനുഷ്യ മനസ്സുകളില്‍ കൂടി വന്നവയാണ്. പരമാര്‍ഥവും അപൂര്‍ണമനസ്സുകളില്‍ അപഗ്രധിക്കുമ്പോള്‍ അപൂര്‍ണവും അബദ്ധവും ആയിത്തീരുന്നു.

അതിനാല്‍ ഭൂമി പുസ്തകം മനുഷ്യ മനസ്സില്‍ കൂടി കൊടുത്ത ഒരു വെളിപ്പെടുത്തല്‍ അല്ല. ഇത് പൂര്‍ണമായും അമാനുഷിക സൃഷ്ടി എന്ന് വിവക്ഷിക്കാം. ചില മനുഷ്യരെ ഇതിന്റെ പുസ്തക രൂപത്തിലുള്ള പ്രകാശനത്തിനു ഉപയോഗിച്ചിരുന്നു എങ്കില്‍ പോലും. 

ഭൂമി പുസ്തകത്തിലെ എല്ലാ പ്രബന്ധങ്ങളും എഴുതിയിരിക്കുന്നവരുടെ വിവരങ്ങളും ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു. എല്ലാവരും മനുഷ്യ ദൃഷ്ടിക്ക് അഗോചരര്‍ ആയവരും  ദൈവിക ഭരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടവരും ആയ ഇരുപത്തന്ചില്‍ ഏറെ വ്യക്തികള്‍. ദൈവിക  ഭരണ സംവിധാനം എങ്ങനെ എന്നും അതില്‍ ഇങ്ങനെയുള്ള ദൈവിക വ്യക്തിത്വങ്ങള്‍ എങ്ങനെ പ്രവര്‍ത്തന നിരതര്‍ ആയിരിക്കുന്നു എന്നും ഒക്കെ ഭൂമി പുസ്തകം സൂക്ഷ്മമായി പ്രതിപാദിച്ചിരിക്കുന്നു.

നാലാം ഭാഗമായ യേശു ചരിത്രം യേശു വാസ്തവത്തില്‍ ആര് എന്ന് വിവരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഭൂമിയിലെ മനുഷ്യ ജീവിതം അതി വിസ്താരമായി വിവരിക്കുന്നു. ഇന്നേവരെ അങ്ങനെയുള്ള ഒരു ജീവ ചരിത്രം യേശുവിനെ പറ്റി നിലവില്‍ ഇല്ല. ഇപ്പോള്‍  മനുഷ്യര്‍ക്ക് സമരായവര്‍ ജീവിക്കുന്ന മുപ്പത്തെട്ടു ലക്ഷം ഭൂമി പോലെയുള്ള ഗ്രഹങ്ങള്‍ ഉള്ളതും ഭാവിയില്‍ ഒരു കോടി അങ്ങനെയുള്ള ഗ്രഹങ്ങള്‍ ആയിത്തീരുകയും  ചെയ്യുന്ന ഒരു സ്ഥാനീയ പ്രപഞ്ചത്തിന്റെ സൃഷി കര്‍ത്താവും ഭരണാധികാരിയും ആയ ഒരു ദൈവിക വ്യക്തിത്വം ആണ് മനുഷ്യ രൂപത്തില്‍ യേശുവായി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഈ ലോകത്തില്‍ ജന്മമെടുത്തത്. എന്നാല്‍ അത് ക്രിസ്ത്യാനികള്‍ പറയും പോലെ മനുഷ്യരുടെ പാപങ്ങള്‍ക്ക് മോചനമായി സ്വയം ബലി ആകാന്‍ ആയിട്ടുള്ള ഒന്നായിരുന്നില്ല. പിന്നെയോ തന്റെ സൃഷ്ടികളില്‍ ഒന്നായ മനുഷ്യ വര്‍ഗത്തിന്റെ ജീവിതം സ്വയം പഠിക്കാനായി സൃഷ്ടി കര്‍ത്താവിന്റെ തന്നെ ഒരു തീരുമാനം മൂലം ആയിരുന്നു അത്.

എല്ലാ സ്ഥാനീയ പ്രപഞ്ച സൃഷ്ടാക്കളും അവരുടെ സൃഷ്ടികളെ പറ്റി ശരിയായി പഠിച്ചിരിക്കണം എന്നത് ദൈവ ഹിതം ആണ്. എല്ലാ ഭരണ കര്‍ത്താക്കളും അവരുടെ ജനത്തെ ശരിയായി മനസ്സിലാക്കിയിരിക്കണം. അവരില്‍ ഒരാളായി തന്നെ. അതാണ്‌ ദൈവ ഹിതം.

മനുഷ്യ ശരീരവും മനസ്സും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അതിന്റെ ഉപജ്ഞാതാവിനു അറിയാന്‍ ഇതില്പരം വേറെ എന്ത് മാര്‍ഗം? എന്നാല്‍ ഇതൊക്കെ എങ്ങനെ എന്ന് ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യങ്ങള്‍. 

അപ്പോള്‍ മനുഷ്യര്‍ അവരുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്കൊപ്പം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ദൈവ സംവിധാനം മനുഷ്യര്‍ക്ക് വെളിപ്പെടുത്തും. എന്നാലത് ഒരിക്കലും മനുഷ്യന്റെ ആഗ്രഹ പ്രകാരം ആയിരിക്കണമെന്നില്ല. 

ഭൂമി പുസ്തകത്തില്‍ കൂടി ദൈവ സംവിധാനം അതാണ്‌ വെളിപ്പെടുത്തുന്നത്. പക്ഷെ അത് മനസ്സിലാകാന്‍ അതിനു യോജിച്ച മാനസിക വളര്‍ച്ച ആവശ്യമാണ്‌.

ഭൂമി പുസ്തകം അതിനാല്‍ തന്നെ ഒരു മത ഗ്രന്ഥമല്ല.


Saturday, July 27, 2013

A New Malayalam Blogsite and Some Tips for Making Your PC Malayalam Enabled !

Though I had written a few blogs in Malayalam language in Malayalam font in this site ( You can see that list here - രാജന്‍ സി മാത്യുവിന്റെ മലയാളം ബ്ലോഗുകള്‍ ! ) I thought it a good idea to start a new site using blogger for dealing exclusively topics that could be of interest to those who can read Malayalam.

The blog site would appear in the name :

ഇലന്തൂര്‍ അച്ചായന്റെ അഭിപ്രായങ്ങള്‍ !

I would request all those who can read Malayalam to have a look in to these blogs dealing with contemporary issues that is of interest to Keralites, especially those from the central Travancore area.
For reading and writing malayalam font, you may have to install malayalam unicode software in your laptop or PC.

The best way of doing that is to install the Google language input tools for Windows ( if you use Windows as your operating system)

You can go to this site, select your option as Malayalam and agree to Google terms and conditions to visit the page that gives further directions to download and install the required language tool. Once you did that, you have to watch the language icon at the botton right corner of your task bar where you normally see the language tab as EN (for english) You can click this to change to MY (for Malayalam) . Once this is shown in MY form, whatever you type in english would get changed to equivalent Malayalam font. A little trial and work out, you would become an expert in typing in Malayalam.

But Google Malayalam that you have installed may not be very good as far as the style of the Malayalam displayed on your PC screen. In that case you may have to install a few Malayalam fonts (software program that enables your PC operating system to display and understand the alphabets of your Malayalam language). There are many such Malayalam font software packs designed by various developers and are in common use. This could be easily done by downloading these fonts and installing them in the font folder of your operating system. There are various websites that provide the links for such downloads.[For example try this or else try this Kerala government site or  do a Google search] As I understand it, getting the unicode enabled Malayalam font would make the usability universal. After you download the font file, in window xp, go to start > control panel > fonts > file > install new fonts and select the folder in which you had downloaded the font file. Locate the font file (remember the name such as Karthika, Raghu, etc) and click it to transfer or install it in the font folder of windows xp.

Once you do these you would be able to type and read Malayalam on your PC. Before you install these, check their compatibility for the operating system that you use and also do a scan for any viruses.