Powered By Blogger

Monday, May 4, 2026

പ്രലോഭനങ്ങൾ ദൈവിക പരീക്ഷയോ? എങ്ങനെ അതിൽ നിന്നും രക്ഷ നേടാം? യേശുവിന്റെ ഉപദേശങ്ങൾ!

പലപ്പോഴും നമ്മൾ പ്രലോഭനങ്ങളെ കാണുന്നത് ദൈവത്തിന്റെ പരീക്ഷണങ്ങളായോ അല്ലെങ്കിൽ നമ്മളെ കുടുക്കാൻ ഒരുക്കി വെച്ചിരിക്കുന്ന കെണികളായോ ആണ്. നമ്മുടെ ഇച്ഛാശക്തി (Willpower) കൊണ്ട് ഇത്തരം പ്രലോഭനങ്ങളെ നേരിടാൻ നമ്മൾ കഠിനമായി പരിശ്രമിക്കുന്നു.

​എന്നാൽ, യുറാൻഷ്യ പുസ്തകത്തിലെ (The Urantia Book) 156-ാം പേപ്പറിൽ യേശു നഥാനിയേലിന് നൽകുന്ന മറുപടി പ്രലോഭനങ്ങളെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തവും മനഃശാസ്ത്രപരവുമാ‍യ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.

​ദൈവത്തെക്കുറിച്ചുള്ള ധാരണയിലെ മാറ്റം

​"ദൈവം നമ്മെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ" എന്ന് നമ്മൾ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടെന്ന നഥാനിയേലിന്റെ ചോദ്യത്തിന് യേശു നൽകുന്ന വിശദീകരണം ശ്രദ്ധേയമാണ്:

​"നമ്മുടെ പൂർവ്വികർ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ കൈകൾ കാണാൻ ആഗ്രഹിച്ചിരുന്നു... നന്മയെയും തിന്മയെയും അവർ ദൈവവുമായി ബന്ധിപ്പിച്ചു. ഫറവോന്റെ ഹൃദയം കഠിനമാക്കിയതും മോശയുടെ ഹൃദയം മൃദുവാക്കിയതും ദൈവമാണെന്ന് അവർ കരുതി."

​പണ്ടുകാലത്ത് പ്രകൃതി നിയമങ്ങളെക്കുറിച്ചോ മനഃശാസ്ത്രത്തെക്കുറിച്ചോ അറിവില്ലാതിരുന്ന മനുഷ്യൻ എല്ലാറ്റിനും കാരണം ദൈവമാണെന്ന് വിശ്വസിച്ചു.

എന്നാൽ പ്രലോഭനങ്ങൾ ദൈവത്തിൽ നിന്നല്ല, മറിച്ച് മനുഷ്യന്റെ തന്നെ സ്വാർത്ഥതയിൽ നിന്നും മൃഗീയ വാസനകളിൽ (Animal natures) നിന്നുമാണ് ഉണ്ടാകുന്നതെന്ന് യേശു വ്യക്തമാക്കുന്നു.

​അടിച്ചമർത്തലല്ല, വഴിതിരിച്ചുവിടലാണ് ആവശ്യം

​പ്രലോഭനങ്ങളെ ശക്തിപൂർവ്വം എതിർക്കുന്നതിന് പകരം ആ ഊർജ്ജത്തെ ഉന്നതമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാനാണ് യേശു നിർദ്ദേശിക്കുന്നത്:

​"...നിങ്ങളുടെ ആത്മാവിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ഊർജ്ജത്തെ കൂടുതൽ ഉന്നതമായ തലങ്ങളിലേക്കും ആദർശപരമായ ലക്ഷ്യങ്ങളിലേക്കും ബുദ്ധിപൂർവ്വം തിരിച്ചുവിടുക."

​പ്രലോഭനം എന്നത് യഥാർത്ഥത്തിൽ വഴിതെറ്റിപ്പോയ ഊർജ്ജമാണ്. കോപമോ മറ്റ് മോഹങ്ങളോ ഉണ്ടാകുമ്പോൾ അതിനെ അടിച്ചമർത്താൻ ശ്രമിച്ചാൽ അത് പിന്നീട് കൂടുതൽ ശക്തമായി പുറത്തുവരും. പകരം, ആ ഊർജ്ജത്തെ സേവനത്തിലേക്കോ കലയിലേക്കോ വ്യായാമത്തിലേക്കോ തിരിച്ചുവിട്ടാൽ അത് വ്യക്തിത്വത്തെ വളർത്താൻ സഹായിക്കും.

​ഇച്ഛാശക്തിയുടെ പരിമിതി

​നമ്മുടെ വെറും ഇച്ഛാശക്തി കൊണ്ട് മാത്രം പ്രലോഭനങ്ങളെ ജയിക്കാൻ കഴിയില്ലെന്ന് യേശു മുന്നറിയിപ്പ് നൽകുന്നു:

​"മനുഷ്യന്റെ കേവലമായ ഇച്ഛാശക്തിയിലൂടെ ഒരു ആഗ്രഹത്തിന് പകരം മറ്റൊരു ആഗ്രഹം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വിഡ്ഢിത്തത്തിനെതിരെ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു."

​"ഇത് ചെയ്യരുത്" എന്ന് മനസ്സിനോട് ആവർത്തിച്ചു പറയുന്നത് ആ കാര്യത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുകയേ ഉള്ളൂ. ഇത് മനസ്സിനെ കൂടുതൽ ഭാരപ്പെടുത്തുന്നു. അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങൾ എന്നെങ്കിലും ഒരു പൊട്ടിത്തെറിക്ക് കാരണമായേക്കാം.

​പുതിയ സ്നേഹത്തിന്റെ ശക്തി

​പ്രലോഭനങ്ങളെ മറികടക്കാൻ യേശു നൽകുന്ന ഏറ്റവും വലിയ രഹസ്യം ഇതാണ്: പഴയതിനെ വെറുക്കുന്നതിന് പകരം പുതിയതിനെ സ്നേഹിക്കുക.

​"നിങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്ന ഉന്നതമായ പെരുമാറ്റരീതികളോട് യഥാർത്ഥമായ സ്നേഹവും താല്പര്യം വളർത്തിയെടുക്കുന്ന ആത്മീയ ഉന്നതിയിലേക്ക് നിങ്ങൾ എത്തണം. പുതിയതിനോടും ഉന്നതമായതിനോടുമുള്ള സ്നേഹത്തിൽ പഴയതും അധമമായതും വിസ്മരിക്കപ്പെടും."

​ഇരുട്ടിനെ അടിച്ചുപുറത്താക്കാൻ കഴിയില്ല, പകരം വെളിച്ചം കൊണ്ടുവന്നാൽ ഇരുട്ട് താനേ മാഞ്ഞുപോകും. അതുപോലെ, സത്യത്തോടും നന്മയോടും ആഴത്തിലുള്ള സ്നേഹം തോന്നിത്തുടങ്ങിയാൽ, അധമമായ പ്രലോഭനങ്ങൾ താനേ ഇല്ലാതാകും. സത്യത്തിന്റെ പ്രകാശത്താൽ നയിക്കപ്പെടുന്ന ഹൃദയങ്ങളിൽ വിരൂപമായ കാര്യങ്ങൾക്ക് സ്ഥാനമുണ്ടാകില്ല.

​തിന്മയെ തിന്മ കൊണ്ട് നേരിടുന്നതിന് പകരം നന്മ കൊണ്ട് തിന്മയെ കീഴടക്കുക എന്നതാണ് ആത്മീയ വിജയത്തിന്റെ വഴി.

നമ്മുടെ താഴ്ന്ന വാസനകളോട് യുദ്ധം ചെയ്യുന്നതിന് പകരം, ഉന്നതമായ ലക്ഷ്യങ്ങളെയും സ്നേഹത്തെയും മുറുകെ പിടിക്കുമ്പോൾ പ്രലോഭനങ്ങൾ സ്വാഭാവികമായും നമ്മെ വിട്ടുപോകുന്നു.

Beyond Resistance: The Art of Spiritual Transformation- What Jesus Taught About Overcoming Temptations

We often view temptation as an external trap or a divine test of character. We white-knuckle our way through cravings and impulses, hoping our willpower is strong enough to keep us on the "righteous path."

​But what if our very approach to temptation is rooted in an outdated understanding of God and psychology? In a profound discourse found in The Urantia Book (Paper 156, Section 5), Jesus provides Nathaniel—and us—with a revolutionary framework for moving past the struggle of the "animal nature" and into the freedom of spiritual maturity.

​The Evolution of God-Consciousness

​Nathaniel begins with a logical conflict: Why do we pray "lead us not into temptation" if God is a loving Father who would never lead His children into evil? Jesus’ response highlights a shift from ancient tradition to modern revelation:
​"You well know how our forefathers were disposed to see God in almost everything that happened... They connected God with both good and evil. They thought he softened the heart of Moses and hardened the heart of Pharaoh."

​The Explanation: Early religions often attributed every human impulse and natural event directly to God because they lacked an understanding of psychology and natural law. Jesus clarifies that temptation isn't a divine setup; it is a byproduct of our own selfishness and our animal natures. God doesn't "test" us with evil; we encounter temptation because we are evolving beings with primitive biological urges living in a complex world.

​Redirection, Not Just Resistance

​When we feel the pull of a "lower" impulse, our first instinct is usually to fight it head-on. Jesus suggests a more intelligent physiological and spiritual approach:
​"...Intelligently redirect the energies of spirit, mind, and body, which are seeking expression, into higher channels and toward more idealistic goals. In this way may you transform your temptations into the highest types of uplifting mortal ministry..."

​The Explanation: Temptation is essentially misdirected energy. Instead of trying to crush that energy—which usually only causes it to resurface later—we should "reroute" the current. If you feel the energy of anger, redirect it into the energy of social justice or vigorous exercise. If you feel the pull of vanity, redirect it into the pursuit of genuine excellence. You aren't suppressing the life force; you are giving it a better job to do.

​The Failure of Willpower

​Perhaps the most liberating part of this teaching is the warning against "moral muscle."
​"But let me warn you against the folly of undertaking to surmount temptation by the effort of supplanting one desire by another... through the mere force of the human will."

​The Explanation: Willpower is a finite resource. If you try to stop a "bad" habit simply by telling yourself "don't do it," you create a "deceptive suppression." This creates internal tension and often leads to a "rebound effect" where the desire returns even stronger. Pure suppression doesn't heal; it just hides.

​The Expulsive Power of a New Affection

​So, what is the secret to lasting change? It isn’t fighting the old; it’s falling in love with the new.
​"You must come to that place of spiritual advantage where you have really and truly developed an actual interest in, and love for, those higher and more idealistic forms of conduct... The old and the inferior will be forgotten in the love for the new and the superior."
​Jesus introduces a beautiful concept here: The expulsive energy of a new affection.

​Beauty vs. Ugliness: We don't stop liking "ugliness" by staring at it and hating it; we stop liking it because we have found something so much more beautiful that the old attraction simply fades away.

​Transformation vs. Suppression: When you truly begin to love the peace of integrity, the "thrill" of deceit loses its luster. You don't have to fight the lie anymore because you love the truth more.

​Final Thought: Overcoming with Good

​Jesus concludes by echoing a timeless spiritual law: "Be not overcome by evil but rather overcome evil with good."
​True spiritual growth isn't a defensive war against our "dark side." It is an offensive movement toward light. 

By cultivating a genuine love for higher values—kindness, service, and truth—the temptations of our lower nature don't just get defeated; they get outgrown.

Saturday, May 2, 2026

അതിസമ്പത്ത് : വലിയ ഭാഗ്യമോ അതോ വലിയ ഉത്തരവാദിത്തമോ?

കുറേക്കാലം മുമ്പ്, എന്റെ ഒരു സുഹൃത്ത് എന്നെ ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരങ്ങളിലൊന്നിൽ കൊട്ടാരസദൃശമായ വീട്ടിൽ താമസിക്കുന്ന തന്റെ അമ്മാവന്റെ അടുത്തേക്ക് കൊണ്ടുപോയി.
​എഴുപതുകളിലെത്തിയ അദ്ദേഹം തന്റെ വൃദ്ധയായ ഭാര്യയോടും ഒരുപറ്റം വേലക്കാരോടും ഒപ്പമായിരുന്നു അവിടെ താമസിച്ചിരുന്നത്.

​ഒരു നക്ഷത്ര ഹോട്ടലിലേതുപോലെ ഒട്ടനവധി മുറികളും സൗകര്യങ്ങളുമുള്ള മൂന്നു നില വീടായിരുന്നു അത്. ആ ആധുനിക വീടിന്റെ വലിപ്പം കണ്ടപ്പോൾ, എവിടെയെങ്കിലും ഒരു നീന്തൽക്കുളം കൂടി കാണുമെന്ന് ഞാൻ ഊഹിച്ചു.

​വളരെ മാന്യനായ അദ്ദേഹം, സമ്പന്നനല്ലാത്ത തന്റെ അനന്തരവനെയും സുഹൃത്തിനെയും ഊഷ്മളമായി സ്വീകരിച്ചു. വിവിധ ആകൃതിയിലും നിറങ്ങളിലുമുള്ള കുപ്പികളിൽ വിദേശ മദ്യങ്ങൾ പ്രദർശിപ്പിച്ചിരുന്ന മിനി ബാർ അടങ്ങിയ അതിമനോഹരമായ ഒരു അതിഥി മുറിയിലേക്കാണ് അദ്ദേഹം ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്.

​സെക്യൂരിറ്റി ഗേറ്റ് കടന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ, കൃത്യമായ പരിചരണത്താൽ തിളങ്ങിനിൽക്കുന്ന കുറച്ച് ഇറക്കുമതി ചെയ്ത കാറുകളും ഞാൻ മുറ്റത്ത് ശ്രദ്ധിച്ചിരുന്നു.

​അദ്ദേഹം ഞങ്ങളെ ആഡംബര സോഫകളിൽ സുഖമായി ഇരുത്തുകയും ഞങ്ങളുടെ അരികിലായി ഇരിക്കുകയും ചെയ്തു. തന്റെ വലിയ മനോഭാവത്തിലൂടെ എന്നെ അവിടെ കംഫർട്ടബിൾ ആക്കാൻ അദ്ദേഹം പ്രത്യേകം ശ്രമിക്കുന്നുണ്ടായിരുന്നു.

​എങ്കിലും, കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഒരു വിജയകരമായ ബിസിനസ്സുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറിയ ഒരുതരം കൃത്രിമത്വം ആ പെരുമാറ്റങ്ങളിൽ നിഴലിക്കുന്നുണ്ടായിരുന്നു.

​മിനിറ്റുകൾക്കുള്ളിൽ, ഒരു യുവതി തിളങ്ങുന്ന ഗ്ലാസുകളിൽ പാനീയങ്ങളുമായി എത്തി.

ചായയും കാപ്പിയുമൊക്കെ സാധാരണക്കാർക്കുള്ളതാണല്ലോ, അദ്ദേഹം ആ കൂട്ടത്തിൽപ്പെട്ട ഒരാളല്ലായിരുന്നു!

​അദ്ദേഹത്തിന്റെ ഭാഗ്യത്തെയും സമ്പാദ്യങ്ങളെയും ലൗകിക നേട്ടങ്ങളെയും കുറിച്ച് ഞാൻ അഭിനന്ദിച്ചു സംസാരിച്ചു.

​എന്നാൽ തന്റെ നേട്ടങ്ങളിൽ അദ്ദേഹം സംതൃപ്തനായിരുന്നില്ല.
​താൻ വളരെ നിർഭാഗ്യവാനായ ഒരാളാണെന്നും നിരാശനായ ഒരു പിതാവാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

​അദ്ദേഹം നിർഭാഗ്യവാനായതിന് ഒരു കാരണമുണ്ട്: വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് കോടികളുണ്ടായിരുന്നപ്പോൾ ഒന്നുമില്ലാതിരുന്ന അതേ നഗരത്തിലെ മറ്റൊരു ബിസിനസ്സുകാരൻ, ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായി മുന്നേറിക്കൊണ്ടിരിക്കുകയാണ്!

​അദ്ദേഹം ഒരു നിരാശനായ പിതാവായിരുന്നു; കാരണം, പ്രശസ്തയായ ഒരു ഡോക്ടറായി മാറിയ അദ്ദേഹത്തിന്റെ ഏകമകൾ, പിതാവ് ജീവിതകാലം മുഴുവൻ സമ്പാദിച്ചുകൂട്ടിയ സ്വത്തുക്കൾ സ്വീകരിക്കാനോ ഇന്ത്യയിലെ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം നോക്കിനടത്താനോ തയ്യാറായില്ല. 

അവൾ വിദേശത്തേക്ക് കുടിയേറി!

​ഏതാണ്ട് രണ്ട് മണിക്കൂറോളം അദ്ദേഹം ഞങ്ങളോട് പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. ആ കൊട്ടാരസദൃശമായ വീട്ടിൽ തന്റെ മനസ്സ് തുറക്കാൻ ഒരാളെ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം.

​സംസാരത്തിനിടയിൽ അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ ഇരുന്നിരുന്ന കസേരയിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ആ സംസ്ഥാനത്തെ പ്രഥമ പൗരൻ (ഗവർണർ) വന്നിരിക്കാറുണ്ടെന്ന്.

​അദ്ദേഹം വളരെ ഭാഗ്യവാനായ ഒരു ഉദ്യോഗസ്ഥനാണെന്ന് ഞാൻ പറഞ്ഞപ്പോൾ, അതല്ലെന്ന് പറഞ്ഞ് തന്റെ സുഹൃത്തിന്റെ നിർഭാഗ്യങ്ങൾ തെളിയിക്കുന്ന ചില യഥാർത്ഥ കഥകൾ അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചുതന്നു.

​സ്വന്തം നേട്ടങ്ങളെക്കുറിച്ച് വിലയിരുത്താൻ സമയം ലഭിച്ച ആ പ്രായത്തിൽ, ഈ വൃദ്ധന്റെ ഭീമമായ സമ്പത്തോ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വലിയ രാഷ്ട്രീയ സ്വാധീനമോ തങ്ങൾ ഭാഗ്യവാന്മാരാണെന്ന് വിശ്വസിക്കാൻ അവരെ സഹായിച്ചിരുന്നില്ല.

​ഞാൻ ഇപ്പോൾ സംശയത്തിലായി. തങ്ങൾ ഭാഗ്യവാന്മാരല്ല എന്ന് സ്വയം വിലയിരുത്തുന്ന ഇത്തരം വ്യക്തികളെയാണോ ഞാൻ മാതൃകയാക്കേണ്ടത്?
​അങ്ങനെയല്ലെങ്കിൽ, എന്റെയോ മറ്റൊരാളുടെയോ 'ഭാഗ്യം' അളക്കാൻ എന്ത് മാനദണ്ഡമാണ് ഞാൻ ഉപയോഗിക്കേണ്ടത്?

​ഇത് വായിക്കുന്നവരോട് ഈ വിഷയത്തിലുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

​ജീവിതത്തിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് തോന്നിപ്പിക്കുന്നത് എന്താണ്?

​[സമ്പത്തോ അധികാരമോ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ഞാൻ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. ഇവ ആരുടെയെങ്കിലും കൈവശം ഉണ്ടെന്നുള്ളത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നുമില്ല. പകരം, സമ്പത്തും അധികാരവും മറ്റുള്ളവർക്ക് വലിയ സേവനങ്ങൾ ചെയ്യാനുള്ള ഒരു വലിയ ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്നില്ലെങ്കിൽ, സമ്പത്തും അധികാരവും ഒരു ഭാരമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് അവ ഉപയോഗിക്കുന്നതെങ്കിൽ, ഒടുവിൽ അവ തന്നെ വിനാശകാരികളാവുകയും പിൽക്കാലത്ത് വലിയ ദുഃഖങ്ങൾക്കും വേദനകൾക്കും കാരണമാവുകയും ചെയ്യും.

​ഈ അവസരത്തിൽ, എന്റെ പ്രിയപ്പെട്ട പുസ്തകമായ യുറാൻഷ്യ ബുക്കിൽ (Urantia Book) നിന്നുള്ള ചില കാര്യങ്ങൾ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് ഉപദേശം തേടി ഒരു സമ്പന്നനായ റോമൻ പൗരൻ യേശുവിനെ സമീപിച്ച സംഭവം അതിൽ വിവരിക്കുന്നുണ്ട്. ചുരുക്കത്തിനായി, യഥാർത്ഥ വിവരണത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ മാത്രം ഞാൻ ഇവിടെ നൽകുന്നു:

​പലതവണ നീണ്ടുനിന്ന സ്വകാര്യ സംഭാഷണങ്ങൾക്ക് ശേഷം, താങ്കളുടെ കൈവശം സമ്പത്തുണ്ടായിരുന്നെങ്കിൽ താങ്കൾ എന്തു ചെയ്യുമായിരുന്നു എന്ന് ആ ധനികനായ പൗരൻ യേശുവിനോട് ചോദിച്ചു. 

യേശു ഇപ്രകാരം മറുപടി നൽകി:

​"അറിവും ജ്ഞാനവും ആത്മീയ സേവനവും നൽകിക്കൊണ്ട് ഞാൻ എപ്രകാരമാണോ ബൗദ്ധിക ജീവിതത്തെ സമ്പന്നമാക്കുന്നതും സാമൂഹിക ജീവിതത്തെ ഉൽകൃഷ്ടമാക്കുന്നതും ആത്മീയ ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുന്നതും, അതുപോലെ ഭൗതിക ജീവിതത്തിന്റെ ഉന്നമനത്തിനായി ഞാൻ ഭൗതിക സമ്പത്ത് വിനിയോഗിക്കും.

അടുത്ത തലമുറയുടെയും അതിനു ശേഷമുള്ള തലമുറകളുടെയും നന്മയ്ക്കും ഉന്നമനത്തിനുമായി, ഈ തലമുറയുടെ വിഭവങ്ങളുടെ വിവേകമതിയും ഫലപ്രദവുമായ ഒരു ട്രസ്റ്റി (Trustee) എന്ന നിലയിൽ ഞാൻ ഭൗതിക സമ്പത്തിനെ കൈകാര്യം ചെയ്യും."

​എന്നാൽ യേശുവിന്റെ മറുപടിയിൽ ആ ധനികൻ പൂർണ്ണമായി സംതൃപ്തനായിരുന്നില്ല.

​അദ്ദേഹം വീണ്ടും ചോദിച്ചു:

​"എന്റെ സ്ഥാനത്തുള്ള ഒരാൾ തന്റെ സമ്പത്ത് കൊണ്ട് എന്ത് ചെയ്യണമെന്നാണ് താങ്കൾ കരുതുന്നത്? ഞാൻ അത് സൂക്ഷിച്ചുവെക്കണമോ, അതോ ദാനം ചെയ്യണമോ?"

​ആ ധനികൻ തന്റെ ഉപദേശങ്ങൾ കേൾക്കാൻ തയ്യാറായതുകൊണ്ട് യേശു അദ്ദേഹത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങൾ നൽകാൻ തീരുമാനിച്ചു:

​"പാരമ്പര്യമായി ലഭിച്ച സമ്പത്തിന്റെ ഒരു കാര്യവിചാരകൻ (Steward) എന്ന നിലയിൽ, അതിന്റെ ഉറവിടങ്ങളെക്കുറിച്ച് നീ ചിന്തിക്കണം. നിലവിലെ തലമുറയുടെ പ്രയോജനത്തിനായി ന്യായമായ ഒരു വിഹിതം മാറ്റിവെച്ചതിനുശേഷം, നിയമാനുസൃതമായ സമ്പത്ത് അടുത്ത തലമുറയ്ക്ക് സത്യസന്ധമായി കൈമാറുന്ന കാര്യത്തിൽ കഴിഞ്ഞ തലമുറയെ പ്രതിനിധീകരിക്കാൻ നിനക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്. എന്നാൽ നിന്റെ മുൻഗാമികൾ അന്യായമായി സമ്പാദിച്ചുകൂട്ടിയ ഏതെങ്കിലും തരത്തിലുള്ള അഴിമതിക്കോ അനീതിക്കോ തുടർച്ചയുണ്ടാക്കാൻ നീ ബാധ്യസ്ഥനല്ല. പാരമ്പര്യമായി ലഭിച്ച സമ്പത്തിൽ ഏതെങ്കിലും ഭാഗം വഞ്ചനയിലൂടെയോ അന്യായമായ മാർഗ്ഗത്തിലൂടെയോ ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടാൽ, നീതിയെയും ഉദാരതയെയും കുറിച്ചുള്ള നിന്റെ ബോധ്യങ്ങൾക്കനുസരിച്ച് അത് വിതരണം ചെയ്യാം. നിന്റെ നിയമാനുസൃതമായ പാരമ്പര്യ സ്വത്തിന്റെ ബാക്കി ഭാഗം ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്കുള്ള ട്രസ്റ്റി എന്ന നിലയിൽ നീതിപൂർവ്വം ഉപയോഗിക്കാനും സുരക്ഷിതമായി കൈമാറാനും നിനക്ക് സാധിക്കും. നിന്റെ പിൻഗാമികൾക്ക് സ്വത്ത് വിഭജിച്ചു നൽകുന്ന കാര്യത്തിൽ വിവേകപൂർണ്ണമായ വിവേചനബുദ്ധിയും ശരിയായ തീരുമാനങ്ങളും നിനക്കുണ്ടാകണം."

​"കണ്ടെത്തലുകളിലൂടെ (Discovery) സമ്പത്ത് ആസ്വദിക്കുന്ന ഓരോരുത്തരും ഓർക്കേണ്ട ഒരു കാര്യമുണ്ട്—ഒരു വ്യക്തിക്ക് ഈ ഭൂമിയിൽ വളരെ ചുരുങ്ങിയ കാലം മാത്രമേ ജീവിക്കാൻ സാധിക്കൂ.

അതിനാൽ, ഇത്തരം കണ്ടെത്തലുകളുടെ ഗുണഫലങ്ങൾ തന്റെ സഹജീവികളിൽ പരമാവധി ആളുകൾക്ക് ഉപകാരപ്രദമായ രീതിയിൽ പങ്കുവെക്കുന്നതിനായി കൃത്യമായ ക്രമീകരണങ്ങൾ അയാൾ ചെയ്യേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശ്രമങ്ങൾക്കുള്ള പ്രതിഫലം ആ വ്യക്തിക്ക് നിഷേധിക്കപ്പെടരുത് എന്നതുപോലെ തന്നെ, പ്രകൃതി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിഭവങ്ങൾ കണ്ടെത്തുന്നതിലൂടെ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും നേട്ടങ്ങളും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സ്വാർത്ഥതയോടെ അയാൾ കരുതുകയും ചെയ്യരുത്.

​കച്ചവടത്തിലൂടെയും ചരക്കുവിനിമയത്തിലൂടെയും ലോകകാര്യങ്ങൾ നടത്താനാണ് മനുഷ്യർ ആഗ്രഹിക്കുന്നതെങ്കിൽ, ന്യായമായ ലാഭത്തിന് അവർക്ക് അർഹതയുണ്ട്. ഓരോ തൊഴിലാളിയും തന്റെ സേവനത്തിന് കൂലി അർഹിക്കുന്നു; ഓരോ വ്യാപാരിക്കും തന്റെ അധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കണം.

ലോകത്തിലെ സംഘടിത ബിസിനസ്സുകളിൽ പുലർത്തുന്ന വ്യാപാര നീതിയും സഹജീവികളോടുള്ള സത്യസന്ധമായ പെരുമാറ്റവും പലതരത്തിലുള്ള ലാഭസമ്പത്ത് സൃഷ്ടിക്കുന്നുണ്ട്. സമ്പത്തിന്റെ ഈ ഉറവിടങ്ങളെല്ലാം നീതിയുടെയും സത്യസന്ധതയുടെയും ഉന്നതമായ തത്വങ്ങൾ വെച്ച് വിലയിരുത്തപ്പെടേണ്ടതാണ്.

സമാനമായ ഒരു ഇടപാടിൽ തന്റെ സഹവ്യാപാരിക്ക് സന്തോഷത്തോടെ നൽകാൻ തയ്യാറാകുന്ന അത്രയും ലാഭം സ്വീകരിക്കാൻ ഒരു സത്യസന്ധനായ വ്യാപാരി മടിക്കരുത്. ബിസിനസ്സ് വലിയ തോതിൽ നടക്കുമ്പോൾ ഇത്തരത്തിൽ സമ്പാദിക്കുന്ന ധനം ഒരാൾ സ്വന്തം അധ്വാനത്തിലൂടെ മാത്രം നേടുന്ന വരുമാനത്തിന് തുല്യമല്ലെങ്കിലും, സത്യസന്ധമായി ഇപ്രകാരം സമ്പത്ത് കുന്നുകൂടിയ ഒരാൾക്ക് അതിന്റെ വിതരണ കാര്യത്തിൽ തീരുമാനമെടുക്കാൻ വലിയൊരു അവകാശം (Equity) ഉണ്ടായിരിക്കും."

​"ദൈവത്തെ അറിയുകയും ദൈവഹിതം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനും സമ്പത്തിന്റെ പേരിൽ മറ്റുള്ളവരെ അടിച്ചമർത്താൻ മുതിരില്ല. തന്റെ സഹോദരങ്ങളെ അടിമപ്പെടുത്തിയോ അന്യായമായി ചൂഷണം ചെയ്തോ സ്വത്തും അധികാരവും കുന്നുകൂട്ടാൻ ഒരു ഉന്നതമനസ്കൻ ശ്രമിക്കില്ല. പീഡിപ്പിക്കപ്പെടുന്ന മനുഷ്യന്റെ വിയർപ്പിൽ നിന്നാണ് സമ്പത്ത് ഉണ്ടാകുന്നതെങ്കിൽ, അത് ധാർമ്മികമായ ഒരു ശാപവും ആത്മീയമായ ഒരു കളങ്കവുമാണ്. അപ്രകാരം അപഹരിക്കപ്പെട്ട സമ്പത്തെല്ലാം അത് നഷ്ടപ്പെട്ടവർക്കോ അവരുടെ മക്കൾക്കോ പേരമക്കൾക്കോ തിരികെ നൽകേണ്ടതാണ്.

അധ്വാനിക്കുന്നവന് അർഹമായ കൂലി നൽകാതെ വഞ്ചിക്കുന്ന രീതിയിൽ കെട്ടിപ്പടുക്കുന്ന ഒരു സംസ്കാരവും നിലനിൽക്കില്ല.

​സത്യസന്ധമായി സമ്പാദിച്ച ധനത്തിന് പലിശ ലഭിക്കാൻ അർഹതയുണ്ട്. മനുഷ്യർ തമ്മിൽ കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നിടത്തോളം കാലം, നൽകിയ മൂലധനം നിയമാനുസൃതമാണെങ്കിൽ ന്യായമായ പലിശ ഈടാക്കാവുന്നതാണ്. എന്നാൽ പലിശയ്ക്ക് അവകാശവാദം ഉന്നയിക്കുന്നതിന് മുമ്പ് നിന്റെ മൂലധനം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക. 

ബ്ലേഡ് പലിശ (Usury) വാങ്ങുന്ന തരത്തിൽ അത്രയും ചെറുതും ആർത്തി പിടിച്ചവനുമായി നീ മാറരുത്. സാമ്പത്തികമായി കഷ്ടപ്പെടുന്ന നിന്റെ സഹജീവികളെ ചൂഷണം ചെയ്യാൻ നിന്റെ പണത്തിന്റെ കരുത്ത് ഉപയോഗിക്കുന്ന തരത്തിൽ സ്വാർത്ഥനാകരുത്.

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന നിന്റെ സഹോദരനിൽ നിന്ന് അമിതപലിശ വാങ്ങാനുള്ള പ്രലോഭനത്തിന് നീ വഴങ്ങരുത്."

​"നിന്റെ ബുദ്ധിശക്തിയുടെ ഫലമായോ കണ്ടുപിടുത്തങ്ങൾക്കുള്ള പ്രതിഫലമായോ ആണ് നീ സമ്പത്ത് നേടിയതെങ്കിൽ, ആ പ്രതിഫലത്തിന്റെ അന്യായമായ ഒരു വിഹിതം നിന്റേത് മാത്രമാണെന്ന് അവകാശപ്പെടരുത്. 

ഒരു പ്രതിഭ തന്റെ മുൻഗാമികളോടും വരുംതലമുറയോടും കടപ്പെട്ടിരിക്കുന്നു; അതുപോലെ തന്നെ തന്റെ കണ്ടുപിടുത്തങ്ങൾക്ക് കാരണമായ വംശത്തോടും രാഷ്ട്രത്തോടും സാഹചര്യങ്ങളോടും അയാൾക്ക് കടപ്പാടുണ്ട്. 

മനുഷ്യർക്കിടയിലെ ഒരു മനുഷ്യനായി ജീവിച്ചുകൊണ്ടാണ് താൻ തന്റെ കണ്ടുപിടുത്തങ്ങൾ നടത്തിയതെന്ന് അയാൾ ഓർക്കണം. അതേസമയം, ഒരു പ്രതിഭയ്ക്ക് തന്റെ സമ്പത്തിന്റെ വർദ്ധനവ് പൂർണ്ണമായും നിഷേധിക്കുന്നത് ഒരുപോലെ അനീതിയാണ്. സമ്പത്തിന്റെ തുല്യമായ വിതരണവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാവർക്കും ഒരേപോലെ ബാധകമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുക എന്നത് മനുഷ്യർക്ക് എന്നും അസാധ്യമായിരിക്കും. 

നീ ആദ്യം മനുഷ്യനെ നിന്റെ സഹോദരനായി അംഗീകരിക്കണം; മറ്റുള്ളവർ നിന്നോട് എങ്ങനെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടും പെരുമാറാൻ നീ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, നീതിയുടെയും സത്യസന്ധതയുടെയും സാമാന്യ നിയമങ്ങൾ സാമ്പത്തിക പ്രതിഫലങ്ങളുടെയും സാമൂഹിക നീതിയുടെയും ഓരോ പ്രശ്നത്തിലും നിനക്ക് ശരിയായ വഴി കാട്ടിത്തരും.

​ഭരണപരമായ കാര്യങ്ങൾക്കായി ചെലവാകുന്ന ന്യായമായ ഫീസുകൾ ഒഴികെ, കാലത്തിന്റെയും സാഹചര്യത്തിന്റെയും മാറ്റങ്ങൾ കൊണ്ട് അപ്രതീക്ഷിതമായി കൈകളിൽ വന്നുചേരുന്ന സമ്പത്തിൽ ആരും വ്യക്തിപരമായ അവകാശവാദം ഉന്നയിക്കാൻ പാടില്ല. അവിചാരിതമായി ലഭിക്കുന്ന ഇത്തരം ധനത്തെ തന്റെ സാമൂഹികമോ സാമ്പത്തികമോ ആയ വിഭാഗത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കേണ്ട ഒരു 'ട്രസ്റ്റ്' ആയി കണക്കാക്കണം.

അധ്വാനിക്കാതെ ലഭിച്ച ഇത്തരം വിഭവങ്ങൾ വിവേകപൂർണ്ണമായും ഫലപ്രദമായും വിതരണം ചെയ്യുന്ന കാര്യത്തിൽ അത് കൈവശം വെച്ചിരിക്കുന്നവർക്ക് പ്രധാന തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം നൽകണം. താൻ നിയന്ത്രിക്കുന്നതെല്ലാം തന്റെ വ്യക്തിപരവും സ്വകാര്യവുമായ സ്വത്താണെന്ന് ഒരു പരിഷ്കൃത മനുഷ്യൻ എന്നും കരുതുകയില്ല."

​"നിങ്ങളുടെ സമ്പത്തിന്റെ ഏതെങ്കിലും ഭാഗം ബോധപൂർവമായ വഞ്ചനയിലൂടെ നേടിയതാണെങ്കിൽ; നിങ്ങളുടെ ധനം അവിഹിതമായ മാർഗ്ഗങ്ങളിലൂടെയോ അനീതിയിലൂടെയോ കുന്നുകൂട്ടിയതാണെങ്കിൽ; നിങ്ങളുടെ സഹജീവികളോടുള്ള അന്യായമായ ഇടപാടുകളുടെ ഫലമാണ് നിങ്ങളുടെ ഐശ്വര്യമെങ്കിൽ, അപ്രകാരം തെറ്റായ വഴിയിലൂടെ നേടിയതെല്ലാം അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് എത്രയും വേഗം തിരികെ നൽകുക. 

പൂർണ്ണമായ പരിഹാരം ചെയ്തുകൊണ്ട്, അവിഹിതമായി നേടിയ എല്ലാ ധനത്തിൽ നിന്നും നിങ്ങളുടെ സമ്പത്തിനെ ശുദ്ധീകരിക്കുക.

​മറ്റുള്ളവരുടെ നന്മയ്ക്കായി ഒരാളുടെ കൈവശമുള്ള സമ്പത്തിന്റെ ട്രസ്റ്റിഷിപ്പ് (Trusteeship) എന്നത് അതീവ ഗൗരവമേറിയതും പവിത്രവുമായ ഒരു ഉത്തരവാദിത്തമാണ്.

അത്തരമൊരു വിശ്വാസത്തെ (Trust) ഒരുതരത്തിലും അപകടപ്പെടുത്തരുത്. എല്ലാ സത്യസന്ധരായ മനുഷ്യരും അംഗീകരിക്കുന്ന വിഹിതം മാത്രമേ അത്തരം ഒരു ട്രസ്റ്റിൽ നിന്ന് നിങ്ങൾ സ്വന്തമായി എടുക്കാവൂ.
​നിങ്ങളുടെ സ്വന്തം ബൗദ്ധികവും ശാരീരികവുമായ അധ്വാനത്തിന്റെ ഫലമായി ലഭിച്ച സമ്പത്ത് — നിങ്ങളുടെ ജോലി നീതിപൂർവ്വവും സത്യസന്ധവുമായാണ് ചെയ്തതെങ്കിൽ — അത് യഥാർത്ഥത്തിൽ നിങ്ങളുടേതാണ്.

ആ അവകാശം നിങ്ങളുടെ സഹജീവികൾക്ക് ഉപദ്രവകരമാകുന്നില്ലെങ്കിൽ, അത്തരം സമ്പത്ത് കൈവശം വെക്കാനോ നിങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാനോ ഉള്ള നിങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല."

​ആദ്യ ഭാഗത്ത് നിങ്ങൾ കണ്ട ആ സമ്പന്നന്റെ അവസ്ഥയും,
​രണ്ടാം ഭാഗത്ത് യുറാൻഷ്യ ബുക്കിലൂടെയുള്ള യേശുവിന്റെ ഈ ദർശനങ്ങളും
​തമ്മിൽ വലിയൊരു പൊരുത്തമുണ്ട്. 

തന്റെ സമ്പത്തിനെ ഒരു 'ഭാരം' ആയി കണ്ട ആ വൃദ്ധന്റെ കാര്യവും സമ്പത്തിനെ 'ഉത്തരവാദിത്തം' ആയി കാണാൻ പഠിപ്പിക്കുന്ന യുറാൻഷ്യ പുസ്തകത്തിലെ യേശുക്രിസ്തുവിന്റെ ഉപദേശവും വായിച്ചല്ലോ.  

നിങ്ങളുടെ അഭിപ്രായം എഴുതിയാലും ഈ ബ്ലോഗ് ലേഖനം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്താലും ഈ ലേഖകന് സന്തോഷം തോന്നും എന്ന് പ്രത്യേകം ഓർമിപ്പിക്കട്ടെ!